ഇന്നലെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ എന്‍ സി പി- ശിവസേന (ഉദ്ദവ്)-കോണ്‍ഗ്രസ് സഖ്യ പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടുചെയ്ത സന്തോഷ് ബംഗാര്‍ ഇന്ന് രാവിലെ വിമത എം എല്‍ എമാര്‍ താമസിച്ച ഹോട്ടലില്‍ നിന്നാണ് നിയമസഭയിലെത്തിയത്.
എന്‍ സി പി -ശിവസേന (ഉദ്ദവ്)- കോണ്‍ഗ്രസ് സഖ്യം നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിന് 99 വോട്ടാണ് ആകെ ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ 107 വോട്ട് ലഭിച്ച പ്രതിപക്ഷത്തിന് ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 8 വോട്ടുകളുടെ കുറവാണ് ഉണ്ടായത്.
വിമത എം എല്‍ എമാരെ നിയമസഭയില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഉദ്ദവ് താക്കറെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ 11ലേക്ക് മാറ്റി. സുപ്രീം കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അവിശ്വാസ പ്രമേയത്തില്‍ ഏക്‌നാഥ് ഷിൻഡെയുടെ ഭൂരിപക്ഷം ഇല്ലാതാക്കാനാണ് ഉദ്ദവ് താക്കറെ കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് ഉദ്ദവ് താക്കറെ വിഭാഗത്തിന് തിരിച്ചടിയായിരിക്കുകയാണ്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പിന്തുണക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. വിമത എം എല്‍ എമാര്‍ എങ്ങനെയാണ് ഗുജറാത്തിലേക്കും അസമിലേക്കും പോയതെന്ന് എല്ലാവര്‍ക്കും അറിയാം. മഹാരാഷ്ട്രയില്‍ ഇതിനുമുന്‍പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ശരത് പവാര്‍ പറഞ്ഞു